ഭൂമിയിൽ തനിച്ചാക്കപ്പെടുന്നവൻ
ഇന്നലെയോളം എൻ കൂടെ പറക്കുവാൻ
എന്നോടൊത്തിര തേടി,ക്കളിക്കുവാൻ
എൻ കൂട്ടർ ഒപ്പമുണ്ടായിരുന്നു
എന്റെ കൂടെ പറക്കുവാനും
എൻ ശബ്ദത്തെ കേൾക്കുവാനും
എനിക്കൊരു മറുമൊഴി ഏകിടാനും
അയ്യോ! ഇവിടെയിന്നാരുമില്ല.
ഡോ. സി. ഗണേഷിൻ്റെ ബംഗ – ഒരു വിപ്ലവകാരിയുടെ കഥ, ഒരു ദേശത്തിൻ്റേയും
ഡോ. സി. ഗണേഷിൻ്റെ ‘ബംഗ’ എന്ന നോവൽ കനു സന്യാൽ എന്ന വ്യക്തി എങ്ങനെ വിപ്ളവത്തിലേയ്ക്ക് എത്തിച്ചേർന്നു എന്നു വിവരിക്കുന്നു. ഒരു നക്സലൈറ്റ് ആയി മാറിയ അദ്ദേഹത്തിന്റെ ജീവിതത്തെയു൦, അതിലൂടെ വ൦ഗ ദേശത്തി൯െറ കഥയും അനാവരണം ചെയ്യുന്നു. കനു സന്യാലി൯െറ ചരിത്രം ഒരു നോവൽ പോലെയവതരിപ്പിച്ചിരിക്കുന്നത് ഏറെ ഹൃദ്യമായി എന്നു പറയാ൦.
കടലാഴങ്ങൾ — വി .എ൦ ഷൺമുഖദാസ്
കടലു പോലെ വിശാലമായ, ആഴമുള്ള രണ്ടു സ൦സ്ക്കാരങ്ങളുടെ സമന്വയം സാധിച്ചെടുക്കുന്ന കരവിരുത് ഈ നോവലിൽ ഉടനീളം കാണാം.
കാവ്യ പുസ്തകമല്ലോ ജീവിതം – മലയാള ചലച്ചിത്ര പിന്നണി ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണം
മഞ്ഞലയിൽ മുങ്ങി തോർത്തി ധനുമാസ ചന്ദ്രികയിൽ വന്ന നാദം കാലങ്ങൾക്കിപ്പുറം ഒരു ധനുമാസത്തിൽ മാഞ്ഞു പോകുന്നതും ദൈവനിശ്ചയമായിരിക്കാം.
റാ൦ C/O ആനന്ദി – ഒരു ആസ്വാദനവും വിലയിരുത്തലു൦
ആദ്യം അവൾ വായിച്ചതിനുശേഷ൦ ‘അടിപൊളി പുസ്തക൦’ എന്ന ആധുനിക അഭിപ്രായത്തോടെ എനിക്ക് തന്നു. അവളുടെ ക്ളാസിലെ വായനക്കാരായ കുട്ടികൾക്കെല്ലാ൦ ഇതേ അഭിപ്രായമാണ് എന്നും പറഞ്ഞു. അതോടെ എ൯െറ ജിജ്ഞാസയും വ൪ദ്ധിച്ചു.
പ്രാസകവിത (സ്വരാക്ഷരങ്ങൾ)
ഈരേഴുലകിനും നാഥനാം
ഈശ്വരനെ ഭജിക്കുവിൻ
ഈ ജന്മം സഫലമാക്കുവാൻ.
ഈർഷ്യയാരോടുമില്ലാതെ
ഈശ്വരാധീനമുണ്ടാകാൻ
ഈശനെയോർക്കുക നിത്യവും.
മഴക്കാലം
എന്തിനെന്നറിയാതെന്നോർമ്മകൾ
എൻ ബാല്യത്തിലേക്ക് തിരിച്ചു പോയി,
ഒരു മധുര സ്വപ്നത്തിലലിഞ്ഞു ഞാനും
മഴ തോർന്നതൊട്ടുമറിഞ്ഞതില്ല.
നക്ഷത്രങ്ങൾ കൂട് കൂട്ടുമ്പോൾ
മൂന്നു പോരാളികളെന്ന പേരിലു-
ണ്ടായിരുന്നക്കാലത്ത് ഞങ്ങൾ മൂവർ;
കാലത്തിൻ കുത്തൊഴുക്കിൽ പൊയ്പ്പോയ്
എന്നെന്നേക്കുമായ് മമ സതീർത്ഥ്യർ,
അവശേഷിക്കുന്നു ഞാനീ കഥ ചൊല്ലാൻ.
ഋതുഭേദവും പരിസ്ഥിതിയും
എന്തിന് പഴിക്കുന്നു പ്രകൃതിയെ
മർത്ത്യൻ തൻ ദുഷ്കർമ്മഫലങ്ങൾ
അനുഭവിക്കും മർത്ത്യൻ മാത്രം;
വിസ്മരിക്കരുതൊരു മാത്ര പോലും നാം,
ദൈവത്തിൻ വരദാനമാണ് പ്രകൃതി.
