മഴക്കാലം
എന്തിനെന്നറിയാതെന്നോർമ്മകൾ
എൻ ബാല്യത്തിലേക്ക് തിരിച്ചു പോയി,
ഒരു മധുര സ്വപ്നത്തിലലിഞ്ഞു ഞാനും
മഴ തോർന്നതൊട്ടുമറിഞ്ഞതില്ല.
നക്ഷത്രങ്ങൾ കൂട് കൂട്ടുമ്പോൾ
മൂന്നു പോരാളികളെന്ന പേരിലു-
ണ്ടായിരുന്നക്കാലത്ത് ഞങ്ങൾ മൂവർ;
കാലത്തിൻ കുത്തൊഴുക്കിൽ പൊയ്പ്പോയ്
എന്നെന്നേക്കുമായ് മമ സതീർത്ഥ്യർ,
അവശേഷിക്കുന്നു ഞാനീ കഥ ചൊല്ലാൻ.
ഋതുഭേദവും പരിസ്ഥിതിയും
എന്തിന് പഴിക്കുന്നു പ്രകൃതിയെ
മർത്ത്യൻ തൻ ദുഷ്കർമ്മഫലങ്ങൾ
അനുഭവിക്കും മർത്ത്യൻ മാത്രം;
വിസ്മരിക്കരുതൊരു മാത്ര പോലും നാം,
ദൈവത്തിൻ വരദാനമാണ് പ്രകൃതി.
